തൃശൂർ : മണ്ണുത്തി നെല്ലിക്കുന്ന് കുറ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ട്രാവലർ തട്ടിയെടുത്ത് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര നെല്ലിക്കുന്ന് കുറ ദേശത്ത് കാഞ്ഞിരപറമ്പിൽ വീട്ടിൽ അജ്മൽ മുഹമ്മദ് (26), കൃഷ്ണാപുരം യഗരക്കാട്ടിൽ വീട്ടിൽ തബ്ഷീർ (24), നെല്ലിക്കുന്ന് കുറ ദേശത്ത് അറയ്ക്കൽ വീട്ടിൽ റിജാസ് (25) എന്നിവരെയാണ് പിടികൂടിയത്.
ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മേയ് അഞ്ചിന് പത്തോളം പേർ ചേർന്ന് നെല്ലിക്കുന്ന് കുറ എന്ന സ്ഥലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മാരകായുധങ്ങളായ കത്തി, ചങ്ങല, ഇരുമ്പ് വടി എന്നിവ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് ഭീഷണിപ്പെടുത്തി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 50,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നീട് യുവാവിന്റെ കൈവശമുണ്ടായിരുന്ന കാറും, ടെമ്പോ ട്രാവലറിന്റെ ആർ.സി ബുക്കും കൈവശപെടുത്തുകയുമായിരുന്നു. ഒല്ലൂർ എ.സി.പി പി.എസ് സുരേഷിന്റെ നിർദ്ദേശപ്രകാരം മണ്ണുത്തി സി.ഐ ഷുക്കൂർ എസ്, എസ്.ഐ പ്രദീപ് കുമാർ.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോഷി, അജിത്ത് എം.എ, ഉന്മേഷ്, അജിത്ത് പി.പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |