SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.33 PM IST

ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്പന വ്യാപകം പരിശോധന പേരിനുപോലുമില്ല

food

വെള്ളറട: ഗ്രാമങ്ങളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ വില്പന വ്യാപകമായിട്ടും ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ പരിശോധന പേരിനുപോലുമില്ല. അതിർത്തി മലയോര ഗ്രാമങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ കച്ചവടം വ്യാപകമായിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ തിരിഞ്ഞുനോക്കുന്നില്ല. അന്യസംസ്ഥാനങ്ങളിലെ കൃത്രിമപാലും പാൽ ഉത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത ചീഞ്ഞ മത്സ്യങ്ങളും രോഗബാധിതയായ കന്നുകാലികൾ വരെ കൊണ്ടുവന്ന് വില്പന നടത്തുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാസങ്ങളായ മത്സ്യങ്ങൾ രാസവസ്തുക്കൾ ചേർത്ത് കേടുകൂടാതെ സൂക്ഷിച്ചുകൊണ്ടുവന്നാണ് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തക്കച്ചവടം നടത്തുന്നത്. അസഹ്യമായ ദുർഗന്ധവും പുഴുക്കളും ഉള്ള മത്സ്യങ്ങൾ വരെ ഇവിടെ വിറ്റഴിക്കുന്നു. ഇവിടെ നിന്ന്ചില്ലറ വില്പനക്കാർ മറ്റു സ്ഥലങ്ങളിലും വീടുകളിൽ കൊണ്ടുപോയി വില്പന നടത്തുകയാണ്. നിരവധിതവണ കേടുവന്ന മത്സ്യം കഴിച്ച് രോഗബാധിതരായി നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. മുൻകാലങ്ങളിൽ ആരോഗ്യവകുപ്പ് വല്ലപ്പോഴുമെങ്കിലും മാർക്കറ്റിനുള്ളിൽ പരിശോധന നടത്തുമായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരിശോധനച്ചുമതല നൽകിയതോടുകൂടിയാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന നിലച്ചത്.

സർവവും മായം

പാലിലും മായം

മത്സ്യത്തിനു പുറമെ വിവിധ ബ്രാണ്ടുകളിലുള്ള റബർ പാലുപോലെ കട്ടിയുള്ള പാൽ ഉത്പന്നങ്ങളും അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായി വിറ്റ് ലാഭം കൊയ്യുന്ന സ്ഥാപനങ്ങളും നിരവധിയുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലും ഈ പാൽ ഉപയോഗിച്ചാണ് ചായ തയാറാക്കുന്നത്. അമിതമായി കട്ടിയുള്ളതുകാരണം കുറച്ച് പാലുമതി ചായയ്ക്ക്. ഇതുകച്ചവടക്കാർക്ക് ലാഭം കൂടുതൽ ലഭിക്കുമെന്നുള്ളതുകൊണ്ട് ഈ പാലാണ് ഉപയോഗിക്കുന്നത്.

അനധികൃത കശാപ്പുശാലകൾ

അനധികൃത കശാപ്പുശാലകളിൽ തമിഴ്നാട്ടിൽ നിന്ന് യാതൊരുവിധ പരിശോധനയുമില്ലാതെ കൊണ്ടുവരുന്ന രോഗബാധിതയായ കന്നുകാലികൾ വരെ ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. ഭക്ഷ്യസുരക്ഷാവിഭാഗം കാര്യമായ പരിശോധനകൾ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയില്ലെങ്കിൽ ജനങ്ങൾ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അടിമയാകുമെന്ന കാര്യത്തിൽ സംശയമില്ല.

തേയിലയിലും കൃത്രിമം

ചില ചായക്കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വ്യാപകമായ തോതിൽ വ്യാജ തേയിലപ്പൊടികളും വിപണിയിൽ സുലഭമാണ്. ചില മൊത്തക്കച്ചവടക്കാർ വഴിയാണ് ഇത്തരത്തിലുള്ള തേയിലപ്പൊടികൾ വിതരണം നടത്തുന്നത്. കൃത്രിമ നിറങ്ങൾ, കൃത്രിമ രുചിവർദ്ധകവസ്തുക്കൾ എന്നിവ ചേർത്ത തേയിലയാണ് ഇവയിൽ കൂടുതലും. പായ്ക്കറ്റുകളിൽ പ്രമുഖ കമ്പനികളുടെ അഡ്രസും രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 1, FOOD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.