പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു
കട്ടപ്പന: മത സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗവും കട്ടപ്പന ടൗണിലെ മൊബൈൽ ഷോപ്പ് ഉടമയുമായ കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാൻ ഹമീദാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് മത സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സമൂഹ മാദ്ധ്യമങ്ങളിൽ സൈബർസെൽ നടത്തുന്ന പട്രോളിംഗിലാണ് ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. ജാമ്യമില്ലാ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഹമീദിനെതിരെ കള്ളക്കേസ് എടുത്ത് അറസ്റ്റുചെയ്തുവെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസ് സ്‌റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. പിന്നീട് പിരിഞ്ഞു പോയ പ്രവർത്തകർ വീണ്ടും സ്റ്റേഷൻ വളപ്പിൽ തടിച്ചു കൂടി. കട്ടപ്പന ടൗണിൽ പ്രകടനവും നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |