തിരുവനന്തപുരം: ഭേദഗതിബില്ലിലൂടെ ദുർബലമായ ലോകായുക്ത നിയമത്തെ കൂടുതൽ ദുർബലമാക്കുന്നതാണ് ഇപ്പോൾ സബജ്ക്ട് കമ്മിറ്റി അംഗീകരിച്ച മാറ്റമെന്ന് സബ്ജക്ട് കമ്മിറ്റി യോഗത്തിലും പ്രതിപക്ഷം വിമർശിച്ചു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അപ്പലേറ്റ് അതോറിറ്റിയായി നിയമസഭയെ നിശ്ചയിച്ചതിലൂടെ ലോകായുക്ത വിധിന്യായത്തെ എളുപ്പത്തിൽ ന്യായീകരിക്കാം. ഇത് നിയമത്തിന്റെ അസ്തിത്വം ഇല്ലാതാക്കുമെന്ന് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും വിയോജനം രേഖപ്പെടുത്തിയതായാണ് അറിയുന്നത്.
ഒഴിവാക്കൽ ബിൽ:
തടസ്സവാദംതള്ളി
തിരുവനന്തപുരം: സംസ്ഥാനത്തെ 105 നിയമങ്ങൾ ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷാംഗം എൻ. ഷംസുദ്ദീൻ കൊണ്ടുവന്ന തടസ്സവാദം സ്പീക്കർ തള്ളി
.നിയമങ്ങൾ റദ്ദാക്കുന്നതിൽ അവ്യക്തതയുണ്ടെന്നും, ഇതിന് പകരമുള്ള ഏതെല്ലാം ബില്ലുകളാണ് നിലവിലുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നുമായിരുന്നു ആക്ഷേപം..എന്നാൽ ഇതിൽൽ കഴമ്പില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി.പ്രഗത്ഭരായ നിയമവിദഗ്ദ്ധരുടെ പഠനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ റദ്ദാക്കാവുന്നതായി കണ്ടെത്തിയ നിയമങ്ങളുടെ ലിസ്റ്റ് അടങ്ങിയതാണ് ബില്ലെന്ന് സ്പീക്കർ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |