കൊച്ചി: വിവാഹം കഴിച്ച് രണ്ടു മാസത്തിനുശേഷം ഭാര്യ കാരക്കോണം സ്വദേശി ശാഖാകുമാരി (51)യെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അരുണിന് (29) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിക്കാൻ മതിയായ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ഒന്നര വർഷമായി പ്രാരംഭ ഘട്ടത്തിലുള്ള വിചാരണ നടപടികൾ ഉടൻ നടക്കാനുള്ള സാദ്ധ്യത കുറവാണെന്ന് വിലയിരുത്തി 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും വ്യവസ്ഥ ചെയ്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2020 ഡിസംബർ 26 ന് കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടുണ്ടായ വഴക്കിനെത്തുടർന്ന് അരുൺ ശാഖാകുമാരിയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബർ 16 നായിരുന്നു ഇരുവരുടെയും വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |