കൊച്ചി: മലയാളി മനസിൽ വ്യത്യസ്ത പ്രമേയങ്ങളിലൂടെ സ്ഥാനമുറപ്പിച്ച സാഹിത്യകാരൻ സി. രാധാകൃഷ്ണന് ഇന്ന് ശതാഭിഷേകം. ചമ്രവട്ടത്തെ വീട്ടിൽ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് മലയാള സാഹിത്യ തറവാട്ടിലെ യുവത്വം കൈവിടാത്ത കാരണവരുടെ ശതാഭിഷേക ചടങ്ങ്.
1939 ഫെബ്രുവരി 15ന് തിരൂർ പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി പിറന്ന ചക്കുപുരയിൽ രാധാകൃഷ്ണനാണ് സി.രാധാകൃഷ്ണൻ എന്ന മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.
മലയാളത്തിലെ ആദ്യ സീരിയൽ നോവലിസ്റ്റ് കൂടിയാണ് അദ്ദേഹം. 'എല്ലാം മായ്ക്കുന്ന കടൽ' തുടങ്ങി 'ഇനിയൊരു നിറകൺചിരി' വരെ നീണ്ട ഒമ്പതു നോവലുകളിൽ ആത്മകഥാപരമായ സാഹിത്യലോകമാണ് വരച്ചുകാട്ടിയത്.
2016 ൽ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായി. തീക്കടൽ കടഞ്ഞ് തിരുമധുരം, ഉള്ളിൽ ഉള്ളത്, ഇനിയൊരു നിറകൺചിരി, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, എല്ലാം മായ്ക്കുന്ന കടൽ, ഇവിടെ എല്ലാവർക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും തുടങ്ങി അമ്പതോളം കൃതികൾ രചിച്ചു. പത്രപ്രവർത്തകനുമായി. നാലു സിനിമകൾ സംവിധാനം ചെയ്തു. പത്തോളം സിനിമകൾക്ക് കഥയെഴുതി. കവിതകളും രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |