തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണ്. സി.സി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം.
പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കരുതൽ തടങ്കൽ നടപടി സ്വീകരിച്ചത് തനിക്കു നേരെയുള്ള പ്രാദേശിക സുരക്ഷാ ഭീഷണി കണക്കിലെടുത്താണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കണക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരം പരസ്യപ്പെടുത്താനാവില്ല.
2017ൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ പൗരനെ വിട്ടയയ്ക്കാൻ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ല. കോടതി ജാമ്യം നൽകിയതോടെയാണ് പ്രതി നാട്ടിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |