തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ കത്ത് നൽകി. ഓൺലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും. വിവിധ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാർ കത്തിൽ പറഞ്ഞു.
സ്‌പോട്ട് ബുക്കിംഗിനായി തെരുവിൽ പ്രതിഷേധം തുടങ്ങിയിട്ടും വ്യക്തമല്ലാത്ത മറുപടിയാണ് ദേവസ്വം ബോർഡിന്. വെർച്വൽ ക്യൂ മാത്രമായിരിക്കുമോ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഭക്തർക്ക് മടങ്ങേണ്ടിവരില്ലെന്ന മറുപടിയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നൽകുന്നത്.
സർക്കാർ നിലപാടിനെതിരെ സിപിഐ മുഖപത്രവും ശക്തമായ എതിർപ്പുമായി രംഗത്ത് വന്നു. ദുശ്ശാഠ്യം ശത്രു വർഗം ആയുധമാക്കുകയും സെൻസിറ്റീവീയ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും പത്രത്തിൽ പറയുന്നു. സ്‌പോട്ട് ബുക്കിംഗ് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |