SignIn
Kerala Kaumudi Online
Tuesday, 11 November 2025 9.06 AM IST

പ്രവാസികൾ 22 ലക്ഷം; വോട്ടർ പട്ടികയിൽ 2,844

Increase Font Size Decrease Font Size Print Page
election

മലപ്പുറം: പ്രവാസി മലയാളികൾ 22 ലക്ഷത്തോളം. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരു ചേർത്തത് 2,844 പേർ മാത്രം. നാട്ടിലെത്തി വോട്ടു ചെയ്യാനുള്ള പ്രയാസങ്ങളും യാത്രാ ചെലവുമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്നത്. പകരം പ്രോക്സി വോട്ടോ, ഇ-തപാൽ വോട്ടോ നടപ്പാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

പ്രവാസികൾ ചുമതലപ്പെടുത്തുന്നവർക്ക് വോട്ടവകാശം നൽകുന്ന പ്രോക്സി വോട്ട് ബില്ല് 2018ൽ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നില്ല. പ്രോക്സി വോട്ടവകാശം ഉറപ്പാക്കുമെന്ന് മൂന്നുവർഷം മുമ്പ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

വിദേശ എംബസികളിലെ ജീവനക്കാർക്ക് വോട്ടിന് അവസരമൊരുക്കുന്ന ഇ-തപാൽ വോട്ടിംഗിൽ പ്രവാസികളെയും പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചുവർഷം മുമ്പ് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിരുന്നു. എംബസിയിൽ വോട്ടു ചെയ്യാൻ അവസരമൊരുക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.

നേരത്തെ ആറു മാസക്കാലം നാട്ടിലില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കുമായിരുന്നു. ഇതിൽ ഇളവു വരുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികളെ അടുത്ത തവണ ഹിയറിംഗിൽ ഹാജരായില്ലെങ്കിലും പുറത്താക്കില്ല. വിദേശങ്ങളിൽ പഠിക്കുന്ന രണ്ടര ലക്ഷത്തോളം മലയാളി വിദ്യാർത്ഥികളിൽ വോട്ടവകാശമുള്ളവർക്കും പ്രോക്സി വോട്ടടക്കം ഏർപ്പെടുത്തണമെന്ന ആവശ്യമുണ്ട്.

2,670

ലോക്‌സഭ തിരഞ്ഞെടുപ്പിൽ

വോട്ടു ചെയ്തവർ

2,706

നിയമസഭ തിരഞ്ഞെടുപ്പിൽ

വോട്ടു ചെയ്തവർ


പ്രവാസി വോട്ടർമാർ

തിരുവനന്തപുരം........... 41
കൊല്ലം............................ 48
പത്തനംതിട്ട.................... 51
ആലപ്പുഴ.......................... 52
കോട്ടയം.......................... 53
ഇടുക്കി............................. 7
എറണാകുളം................. 87
തൃശൂർ............................ 205
പാലക്കാട്....................... 50
മലപ്പുറം.......................... 447
കോഴിക്കോട്................. 1,232
വയനാട്......................... 11
കണ്ണൂർ........................... 486
കാസർകോട്................. 74

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.