തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സർക്കാർ നൽകിവരുന്ന വിദ്യാഭ്യാസ സഹായത്തിൽ 30.09 കോടി കുടിശികയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. 2021- 22,22-23,23-24 വർഷങ്ങളിലെ തുകയാണിത്. മത്സ്യത്തൊഴിലാളികളുടെ മെഡിക്കൽ പി.ജി വിദ്യാർത്ഥികളായ മക്കളുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിട്ടില്ല. ട്രോളിംഗ് നിരോധന കാലത്ത് വിദേശട്രോളറുകൾ കേരളതീരത്ത് മത്സ്യബന്ധനം നടത്തിയാൽ പിടിച്ചെടുത്ത് കർശന നടപടി സ്വീകരിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഫൈബർ ബോട്ടുകളുടെ കടന്നുകയറ്റവും തടയും. ട്രോളിംഗ് കാലത്ത് 4500 രൂപയാണ് സമാശ്വാസ ധനസഹായം. കേന്ദ്രത്തിന്റെ 1500 രൂപ ലഭിച്ചിട്ടില്ല. സംസ്ഥാനം നൽകേണ്ട 3000 രൂപയിൽ 1500 നൽകിത്തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന 1500 ട്രോളിംഗ് അവസാനിക്കും മുൻപേ നൽകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |