ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കാൻ ഇ. ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈക്കോടതി. ഈ സാഹചര്യത്തിൽ ജാമ്യം നല്കാതിരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഉമ ഉത്തരവിലൂടെ വ്യക്തമാക്കി.
ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയല്ല. സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാക്കാനാകില്ല. ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ ജാമ്യം നല്കാതിരിക്കാൻ ബിനീഷിനെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിനീഷിന് ജാമ്യം അനുവദിച്ച വിധിയിലാണ് ഈ കാര്യങ്ങൾ. ഒക്ടോബർ 30 നാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |