തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലുള്ള കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജറോമിൽ നിന്ന് മൊബൈൽ ഫോണും സിംകാർഡും പിടിച്ചെടുത്തു. 20,000 രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് കണ്ടെത്തിയത്. ശിക്ഷാ തടവുകാരാനായ വിഷ്ണുവാണ് ടിറ്റു ജറോമിന് മൊബൈൽ നൽകിയതെന്നാണ് മൊഴി. 15 പേരാണ് ഇവരുടെ സെല്ലിലുള്ളത്.
ഇവർ ഈ ഫോണിൽ നിന്ന് നിരവധി പേരെ വിളിച്ചെന്നും കണ്ടെത്തി. ഒരു മാസം മുമ്പ് കൊടി സുനി ഉൾപ്പടെയുള്ളവരുടെ സെല്ലുകളിൽ നിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തിരുന്നു. വിയ്യൂർ പൊലീസ് കേസെടുത്തു.
സർക്കുലർ അയയ്ക്കും
നിരോധിത വസ്‌തുക്കൾ കണ്ടെത്തിയെന്ന വാർത്ത കേൾക്കാൻ ഇടവരരുതെന്ന് വിയ്യൂരിലെ ജീവനക്കാർക്ക് താക്കീത് നൽകിയതിന് പിന്നാലെ, ഇക്കാര്യം കാണിച്ച് സംസ്ഥാനത്തെ എല്ലാജയിലുകളിലേക്കും സർക്കുലർ അയയ്ക്കാൻ ജയിൽ ഡി.ജി.പി ഷേക്ക് ദാർവേസ് സാഹിബ് തീരുമാനിച്ചു. അന്തേവാസികളെ ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ വിശദമായ പരിശോധന നടത്താനുള്ള ജീവനക്കാർ എല്ലായിടത്തുമുണ്ടെന്നും താമസയിടങ്ങൾ നിശ്ചിത സമയങ്ങളിൽ പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |