കൊല്ലം: കേരളത്തിൽ നിന്നുള്ള എം.പിമാർ ഡൽഹിയിൽ കാണിച്ചത് വിവരക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അതീവ സുരക്ഷാമേഖലയിൽ പ്രകടനങ്ങളും മറ്റും പാടില്ലെന്ന് എം.പിമാർക്ക് അറിവുള്ളതാണ്. വാർത്ത സൃഷ്ടിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ആധികാരിക രേഖകളില്ലാതെയാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോയത്. ഇതൊരു പി.ആർ വർക്കാണ്. സർക്കാർ പുറത്തുവിട്ട ഡി.പി.ആർ തട്ടിക്കൂട്ടിയതാണ്. 2000 രൂപ കൊടുത്താൽ ആരും തയ്യാറാക്കി നൽകും. സാമൂഹിക- പാരിസ്ഥിതിക ആഘാത പഠനങ്ങളും നടന്നിട്ടില്ല.
സിൽവർ ലൈൻ സമരത്തിനു പിന്നിൽ രാഷ്ട്രീയമില്ല. ജനങ്ങളുടെ സമരമാണ്. ഈ സമരത്തെ ജാതിയും മതവും പറഞ്ഞും തീവ്രവാദ സമരമെന്ന് പ്രചരിപ്പിച്ചും തകർക്കാൻ ശ്രമിക്കുകയാണ് സർക്കാർ. പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന് സർവനാശമാവും ഫലമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |