■ഭൂപതിവ് നിയമ ഭേദഗതി നടപ്പ് സഭാ സമ്മേളനത്തിൽ
തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് ഏക്കർ കണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്നവർ എത്ര ഉന്നതരായാലും അത് തിരിച്ചുപിടിക്കാൻ സർക്കാരിന് മടിയില്ലെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കി.
എന്നാൽ, മലയോര മേഖലയിലുൾപ്പെടെ നിയമ പരിജ്ഞാനമില്ലാത്ത സാധാരണക്കാരുടെ
കൈവശമുള്ള ചെറിയ അളവിലുള്ള ഭൂമി ചട്ടങ്ങളുടെ പേരിൽ നഷ്ടപ്പെടാതിരിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. നിയമസഭയുടെ ഈ സമ്മേളന കാലയളവിൽ ഭൂപതിവ് നിയമങ്ങളിൽ ഭേദഗതി അവതരിപ്പിക്കുമെന്ന് ഇ.കെ. വിജയന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് ആശ്വസമേകുന്നതാവും ഭേദഗതി. മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമി ആ വകുപ്പുകളുടെ അനുമതിയോടെ റവന്യു വകുപ്പിലേക്ക് പുനർനിക്ഷിപ്തമാക്കി ആവശ്യക്കാർക്ക് പട്ടയം നൽകും.
1971ന് മുൻപു മുതൽ ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് നിർബന്ധമായും ,അല്ലാത്തവർക്ക് അഞ്ച് മുൻഗണനാക്രമത്തിലൂടെയും പട്ടയം നൽകും. ദീർഘകാലമായി ഭൂമി കൈവശം വച്ചവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വിധത്തിലായിരിക്കും ചട്ടഭേദഗതി .1977 ന് മുൻപ് കുടിയേറിയവരിൽ ഇനിയും പട്ടയം കിട്ടാത്തവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി അർഹരായവർക്ക് ഭൂമി പതിച്ച്നൽകും. ഇടുക്കി ഏലമല റിസർവ് വനത്തിൽ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന കാര്യം പരിശോധിക്കും.
54,535 പുതിയ
പട്ടയം നൽകി
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം എല്ലാ ജില്ലകളിലുമായി 54,535 പുതിയ പട്ടയങ്ങൾ നൽകി. തൃശൂർ ജില്ലയിലാണ് കൂടുതൽ-11356. മലപ്പുറത്ത് 10736 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |