SignIn
Kerala Kaumudi Online
Monday, 10 November 2025 2.56 PM IST

നായകൾക്ക് ആരു മണികെട്ടും ? തലപുകച്ച് സർക്കാർ

Increase Font Size Decrease Font Size Print Page

straydog

തിരുവനന്തപുരം: ആവശ്യത്തിന് വന്ധ്യംകരണ കേന്ദ്രങ്ങൾ പോലും ആരംഭിക്കാൻ കഴിയാതിരിക്കെ തെരുവുനായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന പ്രതിസന്ധിയിലാണ് സർക്കാർ. നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശ വകുപ്പ് ശ്രമം ആരംഭിച്ചപ്പോൾ മിക്ക പഞ്ചായത്തുകളും എതിർത്തിരുന്നു. ആ സാഹചര്യത്തിൽ സ്ഥിരമായി പാർപ്പിക്കുന്ന കേന്ദ്രം എങ്ങനെ തുടങ്ങാനാകുമെന്നാണ് സർക്കാർ ചിന്തിക്കുന്നത്. വന്ധ്യംകരണ കേന്ദ്രങ്ങൾക്ക് എ.സി മുറി, എ.സി ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവ വേണമെന്ന നിബന്ധനകൾ കൂടി ഉൾപ്പെടുത്തി കേന്ദ്രം നിയമം പരിഷ്കരിച്ചതും ചെലവേറുന്നതിന് കാരണമായി.

6 ലക്ഷത്തിൽ നിന്നും 9 ലക്ഷമായി

തെരുവുനായകളെ കൊന്നൊടുക്കുന്നതിന് നിയമവിലക്ക് വരുകയും വന്ധ്യംകരണം ഫലപ്രദമല്ലാതാവുകയും ചെയ്തതോടെ സംസ്ഥാനത്തെ തെരുവുനായകളുടെ എണ്ണം 9 ലക്ഷം എത്തി. 2019-20ൽ 7 ലക്ഷമായിരുന്നു. 2015-16 ൽ മൂന്നു ലക്ഷമായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണക്കാണിത്.

2022 ഒക്ടോബർ 20 മുമ്പായി എല്ലാ തെരുവുനായകൾക്കും പേവിഷ വാക്സിൻ നൽകാനായി മൃഗസംരക്ഷണ വകുപ്പ് തീവ്രയജ്ഞ വാക്സിനേഷൻ നടത്തി.

 കുത്തിവച്ചത് 10% നായകൾക്ക് മാത്രം

 ഡോഗ് ക്യാച്ചേഴ്‌സിന്റെ കുറവ് കാരണം പല പഞ്ചായത്തുകളിലും പദ്ധതി ആരംഭിച്ചിട്ടില്ല

 തെരുവുനായകളുടെ എണ്ണത്തിൽ സംസ്ഥാനത്താകെ 170 ഹോട്ട്സ്പോട്ടുകളാണുള്ളത്‌

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.