കോഴിക്കോട്: വഖഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധമുയർത്താൻ മുസ്‌ലിം കോ - ഓർഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തിരുന്നില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ജമാ അത്തുകാരും മുജാഹിദുകാരും വഖഫ് വിഷയം പള്ളിയിൽ പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് പൊതുതീരുമാനമായി പ്രഖ്യാപിച്ചിരുന്നില്ല. ഇല്ലാത്ത വിഷയത്തിന്റെ പേരിലാണ് ചിലർ ഇത് വിവാദമാക്കിയതെന്നും അദ്ദേഹം യു.എ.ഇയിലെ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.
ലീഗിന്റെ പേരെടുത്ത് വിമർശിച്ചില്ലെങ്കിലും പാർട്ടിക്കാരുടെ അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിലർ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. താൻ യൂദാസാണെന്ന് വരെ പറഞ്ഞു. തീരുമാനം തനിച്ചെടുത്തതാണെന്ന് പ്രചരിപ്പിക്കാനുള്ള നീക്കം ഇപ്പോൾ പൊളിഞ്ഞു. പള്ളികളിൽ പ്രതിഷേധം പാടില്ലെന്നുള്ള തീരുമാനം തന്റേതു മാത്രമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |