കണ്ണൂർ: മാവോയിസ്റ്റ് ഭീഷണിയുടെയും മറ്റും പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ..ഗോപിനാഥ് രവീന്ദ്രന്റെ സുരക്ഷയ്ക്ക് ഗൺമാനെ നിയമിച്ചു.പുനർനിയമന വിവാദത്തിന് പിന്നാലെയുള്ള പ്രക്ഷോഭങ്ങളുടെയും വധഭീഷണിയുടെയും സാഹചര്യത്തിലാണിതെന്ന് പൊലീസ് പറഞ്ഞു.
വി.സിക്ക് നേരേ മുമ്പ് വധഭീഷണി ഉയർന്നിരുന്നു. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലായിരുന്നു സർവകലാശാല ആസ്ഥാനത്ത് ഭീഷണിക്കത്ത് വന്നത്. വഴിവിട്ട നീക്കങ്ങൾ നടത്തിയാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും, വി.സിയുടെ ശിരസ്സ് ഛേദിച്ച് സർവകലാശാല ആസ്ഥാനത്ത് വയ്ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നുള്ള തപാൽ പെട്ടിയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് വി.സിക്ക് അധിക സുരക്ഷ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |