തിരുവനന്തപുരം: ലഹരിവിമുക്ത കാമ്പെയിനെക്കുറിച്ച് രണ്ടാം ക്ളാസുകാരിയുടെ ഡയറിക്കുറിപ്പ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രി തന്റെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: 'ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ തിരുവനന്തപുരം പേട്ട ഗവ. എൽ.പി.എസിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിനി അന്നലക്ഷ്മിയെപ്പോലെ എല്ലാ കുട്ടികളും അണിനിരന്നു കഴിഞ്ഞു. നമുക്ക് ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടാം. അന്നക്കുട്ടീ, സ്കൂളിൽ നിന്ന് കിട്ടുന്ന പാൽ മുഴുവൻ കുടിക്കണം കേട്ടോ'.
അന്നലക്ഷ്മിയുടെ അമ്മയാണ് മകളുടെ ഡയറിയെഴുത്തിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സാക്ഷരതാമിഷൻ ജീവനക്കാരിയായ ചിത്ര നാരായണന്റെയും മാദ്ധ്യമപ്രവർത്തകൻ വിഷ്ണുപ്രസാദിന്റെയും മകളായ അന്നലക്ഷ്മി നാലാം വയസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പ്രളയഫണ്ടിലേക്ക് സംഭാവന നൽകിയ മിടുക്കിയാണ്. മുഖ്യമന്ത്രിയുടെ കടുത്ത ആരാധികയായ അന്നലക്ഷ്മി കുട്ടിക്കവിതകളും എഴുതാറുണ്ട്.
അന്നയുടെ ഡയറിക്കുറിപ്പ്
രാവിലെ എഴുന്നേറ്റു. ചായകുടിച്ചു. സ്കൂളിൽ പോയി. കഴിഞ്ഞ ഞായറാഴ്ച എന്റെ മുടി മുറിച്ചതുകൊണ്ട് കൂട്ടുകാർക്ക് എന്നെ മനസിലായില്ല. ഗാന്ധിജിയുടെ ജന്മദിനം ഇന്നാണ് ആഘോഷിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലഹരി വിരുദ്ധ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തു. നമ്മളത് പ്രൊജക്ടറിലൂടെ കണ്ടു. മായ ടീച്ചർ മലയാളവും കണക്കും പഠിപ്പിച്ചു. സ്കൂളിൽ നിന്ന് പാൽ കുടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |