തിരുവനന്തപുരം: രജതജൂബിലി ആഘോഷ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകർന്ന് സർക്കാരിന്റെ പിന്തുണ. 25 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വരുംവർഷങ്ങളിൽ സ്ഥാപകദിനമായ മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് ഉത്തരവിറക്കി. കുടുംബശ്രീ എക്‌സിക്യുട്ടിവ് ഡയറക്ടർ നൽകിയ കത്ത് പരിഗണിച്ചാണ് പ്രഖ്യാപനം. ദാരിദ്ര്യ നിർമ്മാർജ്ജനം, സ്ത്രീകളുടെ സാമ്പത്തിക-സാമൂഹ്യ-ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് 1998ലാണ് കുടുംബശ്രീ പ്രവർത്തനമാരംഭിച്ചത്.
രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് 26ന് 3 ലക്ഷം അയൽക്കൂട്ടങ്ങങ്ങളിലും 'അയൽക്കൂട്ട സംഗമം" സംഘടിപ്പിക്കും. വൈവിദ്ധ്യമാർന്ന പരിപാടികളുമായി 46 ലക്ഷം കുടുംബശ്രീ വനിതകൾ ഒരേസമയം പങ്കെടുക്കുന്ന 'അയൽക്കൂട്ട സംഗമം" സ്ത്രീകൂട്ടായ്മയുടെ കരുത്തുറ്റ പ്രകടനമായി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |