തിരുവനന്തപുരം : രണ്ടാം നിലയിലെ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനായ തദ്ദേശ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്സണ് ഇനി പ്രയാസപ്പെടേണ്ട. പടിക്കെട്ടുകൾ കയറാതെ. വീടിനടുത്തെ ഓഫീസിത്തി ജോലി ചെയ്യാം.
ആലുവ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കാണ് ജെയ്സണെ മാറ്റി നിയമിച്ചത്. നിലവിൽ ജെയ്സണ് സ്ഥലം മാറ്റം ലഭിച്ച എറണാകുളം പാറക്കടവ് പഞ്ചായത്ത് ഓഫീസ് രണ്ടാം നിലയിലായതിനാലുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
ഭിന്നശേഷിക്കാരായ ജീവനക്കാരോട് സഹാനുഭൂതിയോടെ പെരുമാറുന്ന സർക്കാർ നയങ്ങളുടെ ഭാഗമാണ് നടപടിയെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ആലങ്ങോട് പഞ്ചായത്തിലെ ഹെഡ് ക്ലർക്കായി പ്രവർത്തിക്കുകയായിരുന്ന ജെയ്സൺ മൂന്ന് വർഷം പൂർത്തിയാക്കിയെങ്കിലും സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞവരെ മാറ്റണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കരട് പട്ടികയിൽ ജെയ്സണെ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. വീടിന് അകലെയാണ് ഈ ഓഫീസെന്ന് ചൂണ്ടിക്കാട്ടി ജെയ്സൺ അപേക്ഷ നൽകിയതോടെ വീടിന് സമീപമുള്ള പാറക്കടവ് പഞ്ചായത്തിലേക്ക് നിയോഗിച്ചു. എന്നാൽ രണ്ടാം നിലയിലാണ് പാറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |