തിരുവനന്തപുരം: നവംബർ 12 വരെ ചേരാനിരുന്ന നിയമസഭയുടെ നടപ്പു സമ്മേളനം
11ന് അവസാനിപ്പിക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശകസമിതി യോഗത്തിൽ ധാരണയായി.
. ഒരു ദിവസം ശരാശരി മൂന്ന് ബില്ലുകൾ വീതം സഭയിലെത്തും. ചില ദിവസങ്ങളിൽ നാലും, മന്ത്രിമാരുടെയും മറ്റും സൗകര്യാർത്ഥം രണ്ടും ബില്ലുകളും . ഇന്ന് ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ പരിഗണിക്കാൻ നേരത്തേ സ്പീക്കർ തീരുമാനിച്ചിരുന്നു. നാളെ നാല് ബില്ലുകൾ . മൊത്തം 42 ബില്ലുകൾ സഭ പരിഗണിക്കും.
ദിവസവും നാല് ബില്ലുകളെടുക്കുന്നത് വിശദമായ ചർച്ചകൾക്ക് സൗകര്യം നിഷേധിക്കലാവുമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് കാരണം പരിഗണിക്കാൻ കഴിയാതെ പോയ ഓർഡിനൻസുകളുടെ ആധിക്യം കാരണം ഓരോ ദിവസവും മൂന്ന് മുതൽ നാല് വരെ ബില്ലുകൾ പരിഗണിക്കാതെ പറ്റില്ലെന്ന് ഭരണകക്ഷി നേതാക്കളും ചൂണ്ടിക്കാട്ടി. ചർച്ചയ്ക്ക് മതിയായ സമയം അനുവദിക്കാമെന്ന് സ്പീക്കർ ഉറപ്പു നൽകി.
നിയമസഭ: താത്ക്കാലിക
അദ്ധ്യക്ഷൻമാരുടെ പാനലായി
തിരുവനന്തപുരം: സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നിയമസഭയുടെ ഇപ്പോൾ ചേരുന്ന മൂന്നാം സമ്മേളനം നിയന്ത്റിക്കേണ്ട ചെയർമാൻമാരുടെ പാനലായി. എം. രാജഗോപാലൻ (തൃക്കരിപ്പൂർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), എം. വിൻസെന്റ് (കോവളം) എന്നിവരാണ് പാനലിൽ ഉൾപ്പെട്ടത്. എട്ടാം കേരള നിയമസഭാംഗമായിരുന്ന അന്തരിച്ച സി.എ. മാത്യുവിന്റെ നിര്യാണത്തിൽ നിയമസഭ ചരമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |