തിരുവനന്തപുരം: സംസ്ഥാനത്ത് കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കും. ഇതുസംബന്ധിച്ച് നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിക്കുന്നതിനായുള്ള കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിലെ നിർദ്ദേശങ്ങൾ ഭേദഗതികളോടെ അംഗീകരിക്കാനാണ് തീരുമാനം. തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി പ്രദേശങ്ങൾക്ക് പ്രത്യേകം ബാധകമായിരുന്ന 37 നിയമങ്ങളും 181 നിയമഭേദഗതികളും കാലഹരണപ്പെട്ടതാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഭേദഗതി നിയമങ്ങളിൽ പലതും പിന്നീട് നിയമത്തിന്റെ ഭാഗമായി.
കാലഹരണപ്പെട്ട
നിയമങ്ങളിൽ ചിലത്:
₹ 1095ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം
₹1947ലെ ദേവദാസി സമ്പ്രദായം അവസാനിപ്പിക്കൽ നിയമം
₹1975ലെ കേരള താൽക്കാലിക കടാശ്വാസ നിയമം
₹തിരുവിതാംകൂർ കൊട്ടാരത്തിൽ സ്ഥിരമായി നെല്ലും അരിയും നൽകണമെന്ന വ്യവസ്ഥ നിരോധിച്ചുള്ള നിയമം
- 2005ലെ കേരള വിനോദസഞ്ചാര പ്രദേശങ്ങൾ സംരക്ഷിക്കൽ നിയമം
₹1124ലെ താലിയം വിളംബരം
₹തിരുവിതാംകൂർ- കൊച്ചി വിനോദ നികുതി നിയമം
ചട്ടം രൂപീകരിക്കും
കേരള ബഡ്സ് ആക്ട് സെക്‌ഷൻ 38 (1) പ്രകാരം കേരള ബാനിംഗ് ഒഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ചട്ടങ്ങൾ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |