SignIn
Kerala Kaumudi Online
Saturday, 19 October 2024 5.31 AM IST

18 വർഷത്തിനുശേഷം നീലക്കുറിഞ്ഞി ശോഭ, നീലഗിരിയിൽ സന്ദർശക പ്രവാഹം

Increase Font Size Decrease Font Size Print Page

neela-b

ഊട്ടി: നീലഗിരി മലനിരകൾക്ക് വീണ്ടും നീലക്കുറിഞ്ഞി ശോഭ. പന്ത്രണ്ട് വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞികൾ (സ്‌ട്രോബിലാന്തസ് കുന്തിയാനസ്) നീലഗിരി ജില്ലയിലെ എപ്പനാട്, ചെങ്കമുടി, ഊട്ടിക്കടുത്തുളള എബാനാട് മലനിരകളിൽ വ്യാപകമായി പൂത്തു. കേരളത്തിൽ നിന്നടക്കം സന്ദർശക പ്രവാഹം.

2006 ലാണ് അവസാനമായി പുഷ്പിച്ചത്. 2018 മേയ് മാസത്തിൽ പൂക്കുമെന്ന് കരുതി. കാലാവസ്ഥാ വ്യതിയാനം കാരണം നീണ്ടു.

ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്നവ വരെയുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് വളരുന്നത്. പൂത്ത് പത്തു മാസം കഴിയുമ്പോഴാണ് വിത്ത് പാകമാകുന്നത്.

മൂന്ന് ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ സംഘമാണ് ദശകങ്ങൾക്കുമുമ്പ് പഠനങ്ങൾ നടത്തിയത്. ഇവരാണ് ശാസ്ത്രനാമം സ്‌ട്രോബിലാന്തസ് കുന്തിയാനസ് എന്നു നിശ്ചയിച്ചത്. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്. മഴയില്ലാത്ത കാലാവസ്ഥ ആണെങ്കിൽ പൂവിട്ട് മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും. പരാഗണം നടക്കുന്നത് തേനീച്ചകളിലൂടെയാണെന്നാണ് പഠനം.ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.തമിഴ് സംഘസാഹിത്യത്തിൽ പശ്ചിമഘട്ട മലനിരയ്ക്ക് കുറിഞ്ഞിത്തിണ എന്നാണ് പേര്.

കണ്ടെത്തിയത് ജർമ്മൻ

ശാസ്ത്രജ്ഞർ

450:

ഇനങ്ങൾ

(ഏകദേശം)

40%:

ഇനങ്ങൾ

ഇന്ത്യയിൽ മാത്രം

64:

ഇനങ്ങൾ

പശ്ചിമഘട്ടത്തിൽ

മാത്രം കാണുന്നവ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NILAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.