ന്യൂഡൽഹി:എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് നാഗലാന്റിലും രാഹുൽ ഗാന്ധി നാളെ മേഘാലയയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായും മേഘാലയയിലെ റാലിയിൽ പ്രസംഗിക്കും.
അതിനിടെ 24 ന് എത്തുന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് മേഘാലയ സർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കോൺറാഡ് കെ സാഗ്മയുടെ സ്വന്തം മണ്ഡലമായ സൗത്ത് ടുറയിലെ പി.എ സാഗ്മ സ്റ്റേഡിയത്തിലെ റാലിക്കാണ് അനുമതി നിഷേധിച്ചത്. സ്റ്റേഡിയത്തിൽ പണി നടക്കുന്നതിനെ തുടർന്നാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തിന് പോകുകയായിരുന്ന വാൻ മറിഞ്ഞ് അഞ്ച് സ്ത്രീകൾ മരിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് ഖാർകുട്ടയ്ക്കടുത്തുള്ള ബോൾ മെഡാങ്ങിലാണ് സംഭവം.
ഒവൈസിയുടെവീടിനു നേരെ ആക്രമണം
ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് ഒവൈസിയുടെ ഡൽഹി അശോകാ റോഡിലെ വസതിയിലെ ജനാലകൾ അജ്ഞാതരായ അക്രമികൾ എറിഞ്ഞ് തകർത്തു. ഞായറാഴ്ച വൈകിട്ട് സംഭവം നടക്കുമ്പോൾ ഒവൈസി തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂരിലായിരുന്നു. 2014ന് ശേഷം നാലാം തവണയാണ് വീട് ആക്രമിക്കപ്പെടുന്നതെന്ന് ഹൈദരാബാദ് എം.പികൂടിയായ ഒവൈസി പറഞ്ഞു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |