കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ പിറന്നുവീണ് നിമിഷങ്ങൾക്കകം 23കാരിയായ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചോരക്കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ പുല്ലേപ്പടി ശ്മശാനത്തിൽ നടക്കും. എറണാകുളം സൗത്ത് പൊലീസും കോർപ്പറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. കുഞ്ഞിന്റെ മാതാപിതാക്കളോ അവരുമായി ബന്ധമുള്ളവരോ പങ്കെടുക്കില്ല.
കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കോർപ്പറേഷനിലെ ജീവനക്കാരും സന്നിഹിതരായിരിക്കും.
കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇന്നലെയാണ് യുവതിയുടെ കുടുംബത്തിന്റെ അനുമതി പൊലീസിന് ലഭിച്ചത്. യുവതി ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ വിശദമായ മൊഴിയെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഡി.എൻ.എ ടെസ്റ്റ് നടത്താൻ യുവതിയിൽ നിന്നു സാമ്പിൾ ശേഖരിച്ചു. കുഞ്ഞിന്റെ രക്തസാമ്പികൾ നേരത്തെ ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |