തിരുവനന്തപുരം: വവ്വാലുകളുടെ പ്രജനന കാലമായതിനാൽ സംസ്ഥാനത്ത് നിപ വൈറസിനെതിരായി പ്രത്യേക നിരീക്ഷണം ശക്തമാക്കി. മുൻവർഷങ്ങളിൽ ഈ സമയത്ത് നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കും. എല്ലാ ജില്ലകളും നിരീക്ഷണം ഏർപ്പെടുത്തും.വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധ നടപടികൾ നടത്തും.
2018ൽ കോഴിക്കോട്ട് 18പേർ രോഗബാധിതരായതിൽ 16 പേരും മരിച്ചു. 2019ൽ എറണാകുളത്ത് വൈറസ് ബാധിച്ച വിദ്യാർത്ഥി രക്ഷപ്പെട്ടെങ്കിലും 2021ൽ സെപ്തംബറിൽ കോഴിക്കോട്ട് വീണ്ടുമെത്തിയ നിപ 12കാരന്റെ ജീവനെടുത്തിരുന്നു.
ഈമാസം 12ന് കോഴിക്കോട് ജെൻഡർ പാർക്കിൽ ആരോഗ്യ വകുപ്പ് നിപ അനുഭവവും പഠനവും എന്ന വിഷയത്തിൽ ശില്പപശാല സംഘടിപ്പിക്കും.
ശ്രദ്ധിക്കാൻ മൂന്നു കാര്യങ്ങൾ
വവ്വാലുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം.
നിലത്ത് വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്.
പഴങ്ങൾ കഴുകി ഉപയോഗിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |