തിരുവനന്തപുരം: സർക്കാരിനെയും മുഖ്യമന്ത്രിയെയും ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിൽ സിറ്റിസൺ കണക്ട് സെന്റർ തുടങ്ങും. സംവിധാനങ്ങളും നടത്തിപ്പും മേൽനോട്ടവും പൊതുജന സമ്പർക്ക വകുപ്പും റവന്യൂ വകുപ്പും ഉറപ്പാക്കണം. പ്രചാരണത്തിന് പി.ആർ.ഡിക്ക് 20 കോടി രൂപ അനുവദിക്കും.
അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തി. കെ.എ.എസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും.
ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനകീയ ഇടപെടലുണ്ടാക്കുക, പൊതുജനങ്ങളുടെ പരാതികൾക്ക് മറുപടി ഉറപ്പാക്കുക. ജനസമ്പർക്കത്തിലൂടെ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക, വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി സർക്കാർ സഹായം വേഗത്തിലാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |