ചേർത്തല : സർവകലാശാലാ വിഷയങ്ങളിൽ സർക്കാർ ഇടപെടുമ്പോൾ ചിലർ 'പിപ്പിടികൾ" കാട്ടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർത്തല ദേവീ ക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു, ഗവർണറെ ലക്ഷ്യമാക്കിയുള്ള
മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.
കഴിഞ്ഞ സർക്കാർ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റമാണ് വരുത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇക്കാര്യത്തിൽ എതിർപ്പ് ഗൗനിക്കേണ്ടതില്ല. ഇടുങ്ങിയ മനസുള്ളവരാണ് വികസനത്തെ തടയുന്നത്. നാടിന്റെ മാറ്റമാണ് ആവശ്യം. ഉന്നത വിദ്യാഭ്യാസ രംഗം വൻതോതിൽ ശാക്തീകരിക്കും. കാലാനുസൃതമായ പരിഷ്‌കാരമുണ്ടാകും. വ്യവസായ മേഖലകളിലുൾപ്പെടെ ജോലി സാദ്ധ്യതയുള്ള പുത്തൻ കോഴ്സുകളും, അനുബന്ധ സൗകര്യങ്ങളും ഒരുക്കും. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കുന്ന തരത്തിലായിരിക്കും പ്രവർത്തനം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുമെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |