തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, പൊലീസ് മേധാവി അനിൽകാന്തിന് സർക്കാർ രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയതിലൂടെ ഡി.ജി.പി ബി. സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയർ ഡി.ജി.പിമാരായ സുധേഷ് കുമാർ, ടോമിൻ തച്ചങ്കരി എന്നിവർക്കും ഇതോടെ അവസരം പോകും.
കഴിഞ്ഞ ജൂലായ് ഒന്നിന് ചുമതലയേറ്റ അനിൽകാന്തിന് 2023 ജൂൺ 30വരെ തുടരാനാവും. ഇതോടെ, അനിൽകാന്തിനേക്കാൾ സീനിയറായ മൂന്ന് ഡി.ജി.പിമാർക്ക് പൊലീസ് മേധാവി കസേരയിലെത്താനാവില്ല. നിലവിൽ വിജിലൻസ് ഡയറക്ടറായ സുധേഷ് കുമാറിന് 2022ഒക്ടോബർ വരെയും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയ്ക്ക് 2023 മേയ് വരെയും മനുഷ്യാവകാശ കമ്മിഷൻ ഡയറക്ടർ ജനറൽ ഒഫ് ഇൻവെസ്റ്റിഗേഷൻ ടോമിൻ തച്ചങ്കരിക്ക് 2023 ജൂലായ് വരെയുമാണ് സർവീസ് കാലാവധി. കഴിഞ്ഞ പൊലീസ് മേധാവി പരിഗണനാ പട്ടികയിലുണ്ടായിരുന്ന എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണനും ഇനി അവസരമില്ല. 2023 മേയ് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്. സുധേഷ് കുമാർ വിരമിക്കുമ്പോൾ അദ്ദേഹത്തിന് ഡി.ജി.പി റാങ്ക് ലഭിക്കും.
കഴിഞ്ഞ അഞ്ചുമാസത്തെ പ്രവർത്തനം കൂടി വിലയിരുത്തിയാണ് അനിൽകാന്തിന് സേവനം നീട്ടിനൽകിയത്. വിരമിക്കുന്ന പൊലീസ് മേധാവിക്ക് സേവനം നീട്ടിനൽകുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
ഭാഗ്യം വന്ന വഴി
അനിൽകാന്തിന് ശേഷം
അനിൽകാന്തിന് ശേഷം സീനിയോറിട്ടിയിൽ മുന്നിൽ കെ. പദ്മകുമാറാണ്. 2025 ഏപ്രിൽ വരെ സർവീസുണ്ട്. ഷേഖ് ദർവേഷ് സാബിബിന് 2024ജൂലായ് വരെയും ഐ.ബിയിലുള്ള ഹരിനാഥ് മിശ്രയ്ക്ക് 2025 ജൂലായ് വരെയും രവാഡാ ചന്ദ്രശേഖറിന് 2026ജൂലായ് വരെയുമാണ് സർവീസ്. ഇന്റലിജൻസ് മേധാവിയായ ടി.കെ. വിനോദ്കുമാറിന് 2025ആഗസ്റ്റ് വരെയും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന് 2031ജൂൺ വരെയും കാലാവധിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |