തിരുവനന്തപുരം: ഒക്ടോബർ 23ന് പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്നതും കാലവർഷക്കെടുതി മൂലം മാറ്റിവച്ചതുമായ ബിരുദതല പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഇന്നലെ നടന്നു. 3,63,668 പേർക്കായി 1,587 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. കനത്തമഴ കാരണം പകുതിയോളം പേർ മാത്രമാണ് പരീക്ഷയ്ക്കെത്തിയത്. പൊതുഗതാഗതത്തെ ആശ്രയിച്ചവർക്കാണ് പരീക്ഷയ്‌ക്കെത്താൻ ബുദ്ധിമുട്ടുണ്ടായത്. വ്യാപക മഴകാരണം ബസുകളും മറ്റ് വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടത് ഉദ്യോഗാർത്ഥികളെയും രക്ഷിതാക്കളെയും വലച്ചു. പലർക്കും പാതിവഴിയിൽ മടങ്ങേണ്ടിവന്നു. എസ്.ഐ, വനിതാ എസ്.ഐ ഉൾപ്പെടെ 35 കാറ്റഗറികളിലേക്കുള്ള ഒന്നാംഘട്ട പരീക്ഷയാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |