തിരുവനന്തപുരം:ജൂലായ് 31 മുതൽ ഇന്നലെ വരെ മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴയിൽ സംസ്ഥാനത്ത് 23.25കോടി രൂപയുടെ കൃഷി നശിച്ചതായി കണക്കാക്കുന്നു. മൊത്തം 504.82 ഹെക്ടറിലെ കൃഷി നശിച്ചു. 7,100 കർഷകരെ ബാധിച്ചു.
ഏറ്റവും കൂടുതൽ കൃഷിനാശം എറണാകുളം ജില്ലയിലാണ് - 9.07 കോടി.
ജില്ലയിലെ 1,947 കർഷകരെ കൃഷിനാശം ബാധിച്ചു. 191.11 ഹെക്ടറിലെ കൃഷി നശിച്ചു. പാലക്കാട് ജില്ലയിൽ 3.37 കോടിയുടെ നാശമുണ്ടായി. 54.08 ഹെക്ടറിലെ കൃഷി നശിച്ചു.തൃശൂർ ജില്ലയിൽ 3.34 കോടിയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ 2.51 കോടിയുടെയും തിരുവനന്തപുരം ജില്ലയിൽ 94 ലക്ഷം രൂപയുടെയും കണ്ണൂരിൽ 90 ലക്ഷം രൂപയുടെയും നാശമുണ്ടായി.
മറ്റു ജില്ലകളിലെ കൃഷിനാശം (ലക്ഷത്തിൽ )
ആലപ്പുഴ-30.47 ,ഇടുക്കി-32.48,കാസർകോട് -11.84,കൊല്ലം -20.39,കോട്ടയം -37.49,കോഴിക്കോട് -55.42,മലപ്പുറം -60.29,വയനാട്-60.73.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |