SignIn
Kerala Kaumudi Online
Thursday, 18 July 2024 8.15 AM IST

എൻജിനിയറിംഗ് പഠനത്തിന് യശസ്വി സ്‌കോളർഷിപ്

p

എ.ഐ.സി.ടി.ഇ എൻജിനിയറിംഗ്, ഡിപ്ലോമ പഠനത്തിന് യശസ്വി സ്‌കോളർഷിപ് അനുവദിക്കും. ബി.ടെക്കിനു പ്രതിവർഷം 18000 വീതവും, ഡിപ്ലോമയ്ക്ക് പ്രതിവർഷം 12000 രൂപയും സ്‌കോളർഷിപ് ലഭിക്കും. മൊത്തം 5000 സ്‌കോളർഷിപ്പുകളിൽ 2500 വീതം ഡിഗ്രിക്കും, ഡിപ്ലോമയ്ക്കും അനുവദിക്കും. ഡിഗ്രി സ്‌കോളർഷിപ്പിന് പ്ലസ് ടു മാർക്കും ഡിപ്ലോമയ്ക്ക് പത്താം ക്ലാസ്സിലെ മാർക്കും യോഗ്യതയായി കണക്കാക്കി മെരിറ്റടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷകർക്ക് നാഷണൽ സ്‌കോളർഷിപ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ വെബ്‌സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.

2. അഖിലേന്ത്യ കാർഷിക കൗൺസിലിംഗ്

രാജ്യത്തെ കാർഷിക കോളേജുകളിലെ 15 ശതമാനം ആൾ ഇന്ത്യ ക്വോട്ട കാർഷിക, അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സി.യു.ഇ.ടി യു.ജി പരീക്ഷ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷിക്കുമ്പോൾ കാർഷിക വിഷയങ്ങൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ കൗൺസിലിംഗിൽ പങ്കെടുക്കാം. കൗൺസിലിംഗ് തീയതി ഉടൻ പ്രഖ്യാപിക്കും. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ചാണ് കൗൺസിലിംഗ് നടത്തുന്നത്. www.icar.org.in.

3. ഹിമാചൽ സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രവേശനം

ഹിമാചൽ പ്രദേശിലെ കേന്ദ്ര സർവകലാശാലയിൽ സി.യു.ഇ.ടി യിൽ പെടാതെയുള്ള കോഴ്‌സുകളുടെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്, യു.ജി, പി.ജി, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി 22 നകം അപേക്ഷിക്കണം. www.cuhimachal.ac.in.

മാനേജ്മെന്റ് സീറ്റിൽ നഴ്സിംഗിന്
ഇന്നു മുതൽഅപേക്ഷിക്കാം

കെ.എസ്.അരവിന്ദ്

തിരുവനന്തപുരം : സംസ്ഥാനത്തെ 85 സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു. ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന്റെയും പ്രൈവറ്റ് നഴ്സിംഗ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരളയുടെയും (പി.എൻ.സി.എം.എ.കെ) പ്രോസ്പെക്ടസിന് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി കഴിഞ്ഞദിവസം അനുവാദം നൽകി. ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള 35 കോളേജുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. പി.എൻ.സി.എം.എ.കെയുടെ 50 കോളേകുകളിലേക്കുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിക്കും. ഇരുവിഭാഗങ്ങളിലും ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനം നൽകും.
അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ്സ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളേജസ് ഓഫ് കേരളയ്ക്ക് ബുധനാഴ്ചയും പി.എ.ൻ.സി.എം.എ.കെയ്ക്ക് ഇന്നലെയുമാണ് അനുമതി നൽകിയത്.
മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ് മുഖാന്തരം അപേക്ഷിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. ഓഗസ്റ്റ് ഒന്നിന് ക്ലാസ് ആരംഭിക്കണമെന്നും സെപ്തംബർ 30ന് നടപടികൾ പൂർത്തിയാക്കണമെന്നുമാണ് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൻെറ നിർദ്ദേശം.
വൈകിയാണ് ഇത്തവണ പ്രവേശന നടപടികൾ ആരംഭിച്ചത്. ജി.എസ്.ടി പ്രശ്നവും നഴ്സിംഗ് കൗൺസിലിൻെറ അഫിലിയേഷൻ പുതുക്കലും അനിശ്ചിതത്വത്തിലായിരുന്നു.
മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ജി.എസ്.ടി ഒഴിവാക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് മാനേജ്മെൻറുകൾ സമവായത്തിലെത്തിയത്.


അഫിലിയേഷൻ
കുരുക്ക് അഴിഞ്ഞില്ല
കോളേജുകളിൽ നഴ്സിംഗ് കൗൺസിൽ എല്ലാവർഷവും നടത്താറുള്ള പരിശോധനയ്ക്ക് ശേഷമാണ് അഫിലിയേഷൻ പുതുക്കുന്നത്. ഇത്തവണ പരിശോധന നടന്നിട്ടില്ലാത്തതിനാൽ അഫിലിയേഷൻ പുതുക്കിയിട്ടില്ല. പ്രോസ്പെക്ടസ് അംഗീകരിക്കുന്നതിന് വേണ്ടിയുള്ള കണ്ടീഷണൽ അഫിലിയേഷൻ മാത്രമാണ് കൗൺസിൽ നൽകിയത്. കോളേജുകൾ അടുത്തഘട്ടത്തിലേക്ക് കടക്കാൻ അഫിലിയേഷൻ പുതുക്കി ലഭിക്കണം.
നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടാത്ത കമ്മിറ്റിയെ പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. കൗൺസിലിന് അതു സ്വീകാര്യമായില്ല. ഇതോടെ പരിശോധന തടഞ്ഞുകൊണ്ട്സർക്കാർ ഉത്തരവ് ഇറക്കി.പരിശോധനയ്ക്ക് അനുമതി കൊടുത്താലേ തുടർ നടപടികൾ സാദ്ധ്യമാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.