ശിവഗിരി: കാർഷികവിളകളുടെ ഉല്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല് എന്ന ഗുരുദേവവചനം എല്ലാ ഗുരുഭക്തരും ഉൾകൊളളുകയും സ്വന്തം പുരയിടങ്ങളിൽ കാർഷികവിളകൾ കൃഷി ചെയ്യുകയും കൃഷിചെയ്യാൻ മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ശിവഗിരിമഠം വക പുരയിടങ്ങളിൽ രണ്ടാംഘട്ട കൃഷിക്ക് തുടക്കംകുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ. ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ എന്നിവർ ചേർന്നാണ് വിത്തുകൾ നട്ടത്.
ഫോട്ടോ: ശിവഗിരിമഠം വക പുരയിടങ്ങളിൽ രണ്ടാംഘട്ട കൃഷിക്ക് സ്വാമി സച്ചിദാനന്ദ തുടക്കം കുറിക്കുന്നു. സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |