തിരുവനന്തപുരം: മടിയിൽ കനമുള്ളതുകൊണ്ടാണ് ഗവർണറുടെ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലകളിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവർണർ ചൂണ്ടിക്കാണിച്ചത്. എന്നാൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സർവകലാശാലകളിലെ അനധികൃത നിയമനങ്ങൾ റദ്ദാക്കി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കണമെന്ന കാനത്തിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളത്തിലെ എല്ലാ സർവകലാശാലകളിലും മാർകിസ്റ്റ് പാർട്ടിക്കാരെയും ഭാര്യമാരെയും നിയമിക്കാനാണ് തീരുമാനമെങ്കിൽ തുറന്ന് പറയണം. രാജ്ഭവനെ രാഷ്ട്രീയമായി ബി.ജെ.പി ഉപയോഗിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |