തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ .നിശ്ചയിക്കൽ ഇന്നു ചേരുന്ന (പ്രത്യേക സെനറ്റ് യോഗത്തിന്റെ അജൻഡയിൽ നിന്ന് ഒഴിവാക്കി. സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധി തിരഞ്ഞെടുപ്പും, ഒരു എയ്ഡഡ് കോളേജിൽ സ്വാശ്രയ കോഴ്സ് അനുവദിക്കുന്നതും മാത്രമാണ് അജൻഡ.
കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെ പ്രതിനിധിയാക്കിയും കർണാടക കേന്ദ്രസർവകലാശാല വി.സി പ്രൊഫ. ബട്ടുസത്യനാരായണയെ യു.ജി.സി പ്രതിനിധിയാക്കിയും രൂപീകരിച്ച സെർച്ച് കമ്മിറ്റിയോട്, ദേശീയ മാദ്ധ്യമങ്ങളിൽ പരസ്യം നൽകി വി. സിയാകാൻ യോഗ്യരായവരുടെ അപേക്ഷ സ്വീകരിക്കാനും നിയമനത്തിനു പാനൽ നൽകാനും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്ത ശേഷം സെർച്ച് കമ്മിറ്റി രൂപീകരിക്കുകയാണ് പതിവ്.
സർവകലാശാലാ നിയമപ്രകാരം രണ്ടംഗങ്ങളുടെ സെർച്ച് കമ്മിറ്റി നിലനിൽക്കുന്നതല്ലെന്നും, കോടതിയിൽ പോയാൽ അസാധുവാകുമെന്നും കേരള സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ചാൻസലർക്കെതിരെ സെനറ്റിൽ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിന് വി.സി അനുമതി നൽകിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |