തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് കർശന നിയന്ത്രണം. നിയുക്ത മന്ത്രിമാരുടെ ഒന്നോ രണ്ടോ അടുത്ത ബന്ധുക്കൾക്ക് മാത്രമാകും പ്രവേശനം. നിയുക്ത എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കും ക്ഷണമുണ്ടാകും.
ആന്റിജൻ പരിശോധനാ സൗകര്യം സ്റ്റേഡിയത്തിലേർപ്പെടുത്തും.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ദുരന്തസാഹചര്യങ്ങളും മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങും ചർച്ചാവിഷയമായി.
കൊവിഡ് ഗുരുതരമായി തുടർന്നാൽ പരമാവധി ക്ഷണിതാക്കളെ ഒഴിവാക്കി രാജ്ഭവനിൽ ചെറിയ ചടങ്ങാക്കണമെന്ന ചർച്ചയും സർക്കാർതലത്തിൽ നടക്കുന്നുണ്ട്. വെർച്വൽ ചടങ്ങായി സത്യപ്രതിജ്ഞ നടത്തണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ക്ഷണക്കത്തും അച്ചടിച്ചിട്ടുണ്ട്. ചടങ്ങ് മാറ്റുന്നതിന്റെ സൂചന ഇപ്പോഴില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |