തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വി.എഫ്.സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌കൗൾ അറിയിച്ചു. ഏപ്രിൽ 22ന് വൈകിട്ട് 5വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥർ തപാൽവോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ഫോം 12ൽ പോസ്റ്റൽ വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമർപ്പിച്ചവർക്കാണ് വോട്ട് ചെയ്യാൻ അവസരം.
ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് തിരിച്ചറിയൽ കാർഡുമായെത്തി തപാൽ വോട്ട് രേഖപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |