കൊച്ചി: അടുക്കളയിലെ തീച്ചൂടിനെയും മധുരമാക്കുന്ന അമ്മമാരുടെ മനസും ബുദ്ധിമുട്ടുകളും മക്കളെ എത്രത്തോളം അലട്ടി എന്ന് തെളിയിച്ചു സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗം തത്‌സമയ ക്ലേ മോഡലിംഗ് മത്സരം.
ഹയർ സെക്കൻഡറി വിഭാഗത്തിന് മരപ്പണിയും ഹൈസ്‌കൂൾ വിഭാഗത്തിന് അടുക്കളയുമായിരുന്നു വിഷയം. ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ചത് 30ലേറെപ്പേർ. എല്ലാവരുടെയും ശ്രദ്ധ അമ്മമാർ ജോലി ചെയ്യുന്ന അടുക്കളകളായിരുന്നു. പാചകം ചെയ്യുന്ന അമ്മമാരായിരുന്നു അവരിലേറെയും. മീൻ വെട്ടുന്നവർ, വിറകടുപ്പിൽ തീയൂതുന്നവർ, പാത്രം കഴുകുന്നവർ, അരിയാട്ടുന്നവർ, കഞ്ഞി വയ്‌ക്കുന്നവർ, കറിക്കരിയുന്നവർ... അങ്ങനെ അടുക്കളയിലെ അമ്മമാർ നീണ്ടു. ഈ കാഴ്‌ചകൾ കണ്ട അമ്മമാർ മക്കളെ ചേർത്തണച്ചു. അതായിരുന്നു അവർക്ക് കിട്ടിയ ആദ്യസമ്മാനം. പലരുടെയും കണ്ണ് നിറഞ്ഞു.
പൊളിറ്റിക്കൽ കറക്ട്‌നസ് കാത്തുസൂക്ഷിച്ച് ഒരു മിടുക്കൻ നിർമ്മിച്ചത് അമ്മയ്‌ക്കൊപ്പം അടുക്കളയിൽ പാചകം ചെയ്യുന്ന അച്‌ഛനെയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |