SignIn
Kerala Kaumudi Online
Thursday, 18 July 2024 6.28 AM IST

അമ്പിളിയുടെ ജീവനെടുത്തത് രാജേഷിന്റെ സംശയരോഗം

photo


പൂച്ചാക്കൽ : നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ രാജേഷ് സംശയരോഗ

ത്തിനടിമയായിരുന്നെന്ന് പൊലീസ്. ഇന്നലെയാണ് ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷ് ഭാര്യ അമ്പിളിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തിനടിമയായ രാജേഷിന് ഭാര്യയിൽ സംശയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അമ്പിളിയും രാജേഷും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

രാജേഷ് മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഒരാഴ്ചയായി വീട്ടിൽ നിരന്തരം വഴക്കും ബഹളവുമായിരുന്നു. കഴിഞ്ഞ ദിവസം അമ്പിളിയേയും മക്കളേയും മർദ്ദിച്ചിരുന്നു. ചേർത്തല പൊലീസ് സ്റ്റേഷനിലാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ പകയോടെ നടന്ന രാജേഷ്, അമ്പിളിയെ വകവരുത്തുകയായിരുന്നു.

തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളി, പള്ളിച്ചന്തയിലെ കടകളിലെ കളക്ഷൻ എടുക്കുന്നതിനിടെയാണ് രാജേഷ് കുത്തിയത്. ഉടനെ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷ് ഒളിവിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.