ചേർത്തല: ഏഷ്യൻ നീർപക്ഷി സെൻസസ് 2022ന്റെ ഭാഗമായി പൊക്കാളി പാടശേഖരങ്ങളിലെ നീർപക്ഷികളുടെ കണക്കെടുപ്പ് പൂർത്തിയായി. ജില്ലയുടെ വടക്കൻ മേഖലയിലെ ചങ്ങരം, പള്ളിത്തോട് തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ഏഴോളം മേഖലകളിലാണ് സർവേ നടത്തിയത്. ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ എഴുപുന്ന ബേർഡേർസാണ് നേതൃത്വം നൽകിയത്. മലപ്പുറം, തൃശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷി നിരീക്ഷകരും പങ്കെടുത്തു. 91 ഇനങ്ങളിലായി 9720 പക്ഷികളെ കണ്ടെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് താറാവ് വർഗത്തിൽപ്പെട്ട ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് കാരണം. തുടർവർഷങ്ങളിലെ കണക്കെടുപ്പുകളും പഠനങ്ങളും ആധാരമാക്കിയേ കാലാവസ്ഥാ വ്യതിയാനം എത്രമേൽ ബാധിച്ചിട്ടുണ്ടെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് സർവേയ്ക്ക് നേതൃത്വം നൽകിയ വിഷ്ണു നന്ദകുമാർ, സുധീഷ് മുരളീധരൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |