കായംകുളം: വർഷങ്ങളായി കായംകുളത്ത് അലഞ്ഞു നടന്ന വൃദ്ധന് പൊലീസും പൊതു പ്രവർത്തകരും രക്ഷകരായി. മുടിയും താടിയും മുറിച്ച് കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ അണിയിച്ച വൃദ്ധന്റെ സംരക്ഷണം താൽക്കാലകമായി തെരുവോരം മുരുകൻ ഏറ്റെടുത്തു.കുളിയ്ക്കാതെ അഴുക്ക് നിറഞ്ഞ വസ്ത്രങ്ങളും ധരിച്ച് മുടിയും താടിയും വളർത്തി തെരുവിൽ അലയുന്ന വൃദ്ധൻ നാടിന് നൊമ്പരക്കാഴ്ചയായിരുന്നു. വെയിലും മഴയുമേറ്റ് തെരുവിൽ തന്നെയായിരുന്നു ഉറക്കവും. ആരെങ്കിലും പണം നൽകിയാൽ അത് സ്വീകരിയ്ക്കാറില്ലായിരുന്നു. പേരോ ഭൂതകാലമോ അറിയാത്ത വൃദ്ധൻ മലയാളമാണ് സംസാരിക്കുന്നത്.
കായംകുളം പൊലീസിന്റെ അനുമതിയോടെ തെരുവോരം ഏറ്റെടുത്ത ഇദ്ദേഹത്തെ എറണാകുളത്തേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |