അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ കടത്ത് നിർത്തിവയ്ക്കുന്നു എന്ന പ്രചാരണം നടത്തുകയും പിന്നീട് കരി മണൽ ലോബിയ്ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന അമ്പലപ്പുഴ എം.എൽ.എ യുടെ നിലപാട് മത്സ്യതൊഴിലാളി സമൂഹത്തോടുള്ള അവഗണനയാണെന്ന് ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി യോഗം വിലയിരുത്തി. തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് എടുക്കുന്ന മണൽ വേർതിരിച്ച് വെള്ളമണൽ ഇവിടെ നിക്ഷേപിക്കാം എന്ന നിലപാടിൽ നിന്നും മണൽകടത്ത് നിർത്തിവയ്ക്കുവാൻ വേണ്ട നടപടിയാണ് എം.എൽ.എ യുടെ ഭാഗത്ത് നിന്ന് ധീവര സഭ താലൂക്ക് കമ്മിറ്റി പ്രതീക്ഷിക്കുന്നത്. പുറക്കാട് , അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലെ തീത്തെ കടൽക്ഷേഭത്തിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരമായി കടൽഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പേകുവാൻ എക്സിക്യൂട്ടിവ് കമ്മിറ്റി തിരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ. പ്രദീപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.അഖിലാനന്ദൻ, സെക്രട്ടറി ആർ.സജിമോൻ,ജോയിന്റ് സെക്രട്ടറി അരുൺ അനിരുദ്ധൻ,ട്രഷറർ അഭയൻ യദുകുലം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |