കൊച്ചി: ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കളരി പരിശീലകന് 64 വർഷം കഠിനതടവും 2,85,000 രൂപ പിഴയും ശിക്ഷ. എരൂർ ലക്ഷ്മീനാരായണ വിലാസിൽ സെൽവരാജിനാണ് (43) എറണാകുളം പോക്‌സോ അതിവേഗകോടതി ജഡ്ജി കെ. സോമൻ ശിക്ഷവിധിച്ചത്.
2017 ജൂൺ മുതൽ ആഗസ്റ്റ് വരെ പീഡിപ്പിച്ചതായാണ് കേസ്. ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചിരുന്നതായും മൊഴിയുണ്ട്.
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാ കാലാവധി 64 വർഷമായി ഉയർന്നത്. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ തടവുശിക്ഷ കൂടും.
കളരി പരിശീലനത്തിനെത്തിയ ബാലിക അതേസ്ഥാപനത്തിൽ നിന്നുതന്നെ പീഡനത്തിനിരയായത് ശിക്ഷയുടെ കാഠിന്യം കൂട്ടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സെൽവരാജിനെതിരേ കളരി പരിശീലനത്തിനെത്തിയ മറ്റു പെൺകുട്ടികളും മൊഴിനൽകിയിരുന്നു.
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.എസ്. ഷിജുവാണ് കുറ്റപത്രം തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |