കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ പങ്കാളികളാകുന്ന 'ജനകീയ ശുചീകരണ യജ്ഞം" 18,19 തീയതികളിൽ നടക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് പരിപാടി.
പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ 14ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗംചേരും. 30,000 രൂപ മഴക്കാലപൂർവ ശുചീകരണത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ തനത് ഫണ്ടും ചെലവഴിക്കും.
സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, രാഷ്ട്രീയ പാർട്ടികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെയായിരിക്കും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ. 2022-23ൽ 47 ശതമാനമായിരുന്ന വാതിൽപ്പടി മാലിന്യശേഖരണം 2023-24ൽ ഇത് 87 ശതമാനമായി ഉയർന്നതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |