ോകോലഞ്ചേരി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് വോട്ടുകൾക്കുണ്ടായ വൻചോർച്ചയിൽ ലോക്സഭയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. നിയമസഭയിൽ നേടിയ ഒന്നാം സ്ഥാനത്ത് നിന്നാണ് തിരിച്ചടി. ന്യൂന പക്ഷ വോട്ടുകളിലുണ്ടായ ചോർച്ചയാണെന്ന് പറയുമ്പോഴും ട്വന്റി20 ക്കുണ്ടായ മുന്നേറ്റം അണികളെയടക്കം അസ്വസ്ഥരാക്കിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 4 പഞ്ചായത്തുകളിൽ നിലയുറപ്പിച്ചിരുന്ന ട്വന്റി20 3 പഞ്ചായത്തുകളിലേയ്ക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചപ്പോൾ കൂടുതലായി ലഭിച്ചത് 3462 വോട്ടാണ്. വോട്ട് ചോർച്ച ഇടത് മുന്നണിക്ക് തിരിച്ചടിയും നാളുകളായി മണ്ഡലത്തിൽ ദുർബലാവസ്ഥയിലുളള കോൺഗ്രസിന് തിരിച്ചുവരവുമായി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.വി. ശ്രീനിജിൻ നേടിയ 52351 വോട്ടിൽ നിന്നും ലോക്സഭയിൽ പ്രൊഫ. സി രവീന്ദ്രനാഥിന് 39089 വോട്ടായി ചുരുങ്ങി. യു.ഡി.എഫിലെ വി,പി. സജീന്ദ്രന് നിയമസഭയിൽ ലഭിച്ച 49636 വോട്ട് ബെന്നി ബഹനാന് 52523 ആയി വർദ്ധിക്കുകയും ചെയ്തു. നിയസഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ ട്വന്റി20 പാർട്ടിയുടെ 42701 ൽ നിന്നും വോട്ട് 46163 വർദ്ധിച്ച് രണ്ടാം സ്ഥാനത്തെത്തി. വോട്ട്ചോർച്ച സംബന്ധിച്ച് സി.പി.എം നേതാക്കളിൽ വിഭിന്ന അഭിപ്രായങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |