SignIn
Kerala Kaumudi Online
Wednesday, 17 December 2025 8.16 AM IST

ഇടമലക്കുടി വാർഡുകളിൽ ഇരട്ടയക്ക വോട്ടിൽ ജയം

Increase Font Size Decrease Font Size Print Page
election

കൊച്ചി: സംസ്ഥാനത്തെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽ വിജയിച്ചവർക്കെല്ലാം കിട്ടിയത് രണ്ടക്ക വോട്ട്. വന്യമൃഗ സങ്കേതമായ കൊടുംവനത്തിലെ പഞ്ചായത്തിൽ ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്തതുകൊണ്ട് ഒറ്റയടിപ്പാതയിലൂടെ വീടുകളിൽ നടന്നെത്തിയായിരുന്നു പ്രചാരണം.

മൂന്നാറിൽ നിന്ന് 54 കിലോമീറ്റർ അകലെയുള്ള ഇടമലക്കുടിയിൽ 14 ൽ 13വാ‌ർഡുകളിലും ത്രികോണമത്സരമായിരുന്നു. 73 വോട്ട് നേടിയ ഷെഡ്കുടിയിലെ സി.പി.എം സ്ഥാനാർത്ഥി ബിനുവാണ് വിജയികളിൽ ഒന്നാമൻ. 2020ൽ യു.ഡി.എഫിനും (6) ബി.ജെ.പിക്കും (5) പിന്നിൽ രണ്ട് സീറ്റ് നേടിയ എൽ.ഡി.എഫ് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. 8 സീറ്റാണ് ഇടത് നേടിയത്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് പുരുഷ വോട്ടർമാരാണ് ഇവിടെ കൂടുതൽ.

 കക്ഷിനില

ആകെ വാർഡുകൾ.... 14

എൽ.ഡി.എഫ്:............. 8

ബി.ജെ.പി...................... 3

യു.ഡി.എഫ്................. 2

സമനില.........................1

 വിജയികളും വോട്ടും

1. മീൻകുത്തിക്കുടി: സെൽവി (കോൺഗ്രസ്) 55

2. നെന്മണിക്കുടി: ദാമോദരൻ (സി.പി.എം) 50

3. മുളകുതറക്കുടി: ഗോവിന്ദരാജ് (സി.പി.എം) 70

4. കീഴ്പത്താംകുടി: ലവൻ (സി.പി.ഐ) 30

5. ഷെഡ്കുടി: ബിനു (സി.പി.എം) 73

6. നൂറടിക്കുടി: ഭോവതി (സി.പി.എം) 40,

7. പരപ്പയാർകുടി: ലളിത (കോൺ.) 63,

8. തേൻപാറക്കുടി: കാശിരാമൻ (ബി.ജെ.പി) 56,

9. വടക്കേ ഇഢലിപ്പാറക്കുടി: വാസവേന്ദ്രൻ (സി.പി.എം) 49,

10. തെക്കേ ഇഢലിപ്പാറക്കുടി: വിജയലക്ഷ്മി (കോൺ.) 35,

11. ആണ്ടവൻകുടി: ശ്രീനിവാസൻ (സി.പി.എം) 42,

12. സൊസൈറ്റിക്കുടി: മണിമാല (ബി.ജെ.പി) 43,

13. അമ്പലപ്പടിക്കുടി: വിജി (ബി.ജെ.പി) 24,

14. കാവക്കാട്ടുകുടി: സുധാധ (സി.പി.എം) 38,

 ആകെ വോട്ടർമാർ.................1803

(പുരുഷൻ- 910, സ്ത്രീ -893)

 രേഖപ്പെടുത്തിയ വോട്ട് ........ 1236

 എൽ.ഡി.എഫ്...........................587

 യു.ഡി.എഫ്...............................346

 ബി.ജെ.പി...................................303

TAGS: LOCAL NEWS, ERNAKULAM, EDAMALAKUDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.