കൂത്തുപറമ്പ് ഗവ: ഐ.ടി.ഐ കെട്ടിടത്തിന്റെ രണ്ടാംനില തുറന്നു
കൂത്തുപറമ്പ് : കൃത്യമായ പരിശീലനം നകുന്നതിലൂടെ ഐ ടി ഐ കൾക്ക് തൊഴിലന്വേഷകരെക്കാൾ കൂടുതൽ തൊഴിൽ ദാതാക്കളെസൃഷ്ടിക്കുവാൻ സാധിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കൂത്തുപറമ്പ് ഗവ: ഐ.ടി.ഐ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി.ഐ കൾ സംസ്ഥാനത്തിന്റെ വികസനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആവശ്യമായ പരിശീലനം നൽകുന്നതിലൂടെ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും നൈപുണ്യ വിടവ് നികത്താനും ഐടി ഐ കോഴ്‌സുകൾ സഹായിക്കുന്നു. കൂടുതൽ ആധുനിക ട്രേഡുകൾ കേരളത്തിലെ ഐ.ടി.ഐ കളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കും മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ മൂന്നാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടത്തിന്റെ രണ്ടാം നില ഉദ്‌ഘാടനം ചെയ്തത്. ഐ.ടി.ഐ പരിശീലനം കൂടുതൽ മെച്ചപ്പെട്ടതാക്കി നൂതനമായ തൊഴിൽ സാദ്ധ്യതകൾ ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി കെട്ടിടം വിപുലീകരിച്ചത്.
കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് കെ.പി.ശിവശങ്കരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, കൂത്തുപറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ വി.സുജാത , കൂത്തുപറമ്പ് നഗരസഭവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എം.വി.ശ്രീജ , പ്രിൻസിപ്പാൾ ഗംഗാധരൻ ചക്കരയൻ, എ.ഇ.രജുമ , കെ.വിനീത , വി.പ്രഭാകരൻ, രവികുമാർ, പി.വാസുദേവൻ, ടി.മനോജ് കുമാർ, വി.വി.അഷ്‌റഫ് തുടങ്ങിയവർപങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |