SignIn
Kerala Kaumudi Online
Thursday, 18 July 2024 9.28 AM IST

കാറഡുക്ക അഗ്രികൾച്ചറിസ്റ്റ‌് സഹ.സംഘം തട്ടിപ്പ്: 1.13 കോടിയുടെ പണയസ്വർണം കണ്ടെടുത്തു തെളിവെടുപ്പിനായി പ്രതികളെ വിട്ടത് അഞ്ച് ദിവസം

karaduka

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ‌് സഹകരണ സംഘത്തിൽ നിന്നു സെക്രട്ടറിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന രതീശൻ തട്ടിയെടുത്ത് ബാങ്കുകളിൽ പണയം വച്ച 1.13 കോടി രൂപയുടെ സ്വർണം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിൽ അറസ്‌റ്റിലായ മൂന്ന് പ്രതികളുമായി വിവിധ ബാങ്കുകളിൽ നടത്തിയ തെളിവെടുപ്പിലാണ് പണയ സ്വർണം പിടിച്ചെടുത്തത്.

കേരള ബാങ്കിന്റെ പെരിയ ശാഖയിൽ ആയിരുന്നു ഇന്നലെ പരിശോധന നടത്തിയത്. അബ്ദു‌ൽ ഗഫൂറിന്റെ പേരിൽ ഇവിടെ പണയം വച്ചിരുന്ന 17 ലക്ഷം രൂപയുടെ സ്വർണമാണ് ഇന്നലെ പിടിച്ചെടുത്തത് . കനറാ ബാങ്കിന്റെ പള്ളിക്കര, പെരിയ ശാഖകളിലായി അഹമ്മദ് ബഷീറിന്റെ പേരിൽ പണയപ്പെടുത്തിയ 49 ലക്ഷം രൂപയുടെ സ്വർണവും അന്വേഷണസംഘം പിടിച്ചെടുത്തു. ഗ്രാമീൺ ബാങ്കിൽ പണയപ്പെടുത്തിയ ബാക്കി സ്വർണ്ണത്തിനായി ഇന്ന് പരിശോധന നടത്തും.

ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പ്രകാരം റിമാൻഡിൽ കഴിയുന്ന പള്ളിക്കര പഞ്ചായത്ത് അംഗം ബേക്കൽ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീർ, പറക്കളായി ഏഴാംമൈലിലെ എ.അബ്ദു‌ൽ ഗഫൂർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനിൽകുമാർ എന്നിവരെ അഞ്ച് ദിവസത്തേക്ക് കോടതി കസ്‌റ്റഡിയിൽ വിട്ടിരുന്നു. ഇവരെ ചോദ്യം ചെയ്ത ശേഷം കേരള ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലാണ് ആദ്യം തെളിവെടുപ്പു നടന്നത്. അനിൽകുമാറിന്റെയും അബ്ദുൽ ഗഫൂറിന്റെയും പേരിലാണ് ഇവിടെ സ്വർണം പണയം വച്ചിരുന്നത്. അന്വേഷണം പൂർത്തിയാക്കി തിങ്കളാഴ്ച പ്രതികളെ തിരിച്ചു കോടതിയിൽ ഹാജരാക്കണം. സ്വർണം പണയം വച്ച് കിട്ടിയ പണം മുഴുവൻ രതീശിനെ കൈമാറിയിരുന്നുവെന്നും സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നുമാണ് കസ്റ്റഡിയിലുള്ള പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിൽ ആണ് കേസിൽ അന്വേഷണം നടത്തുന്നത്.

പ്രധാന പ്രതികൾക്കായി തിരച്ചിൽ

കേസിലെ പ്രധാന പ്രതിയായ കാറഡുക്ക സഹകരണസംഘം സെക്രട്ടറി രതീശന് വേണ്ടി ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സ്ക്വാഡ് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.കണ്ണൂർ താണയിലെ ജബ്ബാറും സൊസൈറ്റി സെക്രട്ടറി രതീശന്റെ കൂടെ തന്നെ ഉണ്ടെന്നാണ് കരുതുന്നത്.

കാറഡുക്ക തട്ടിപ്പ് നാൾവഴികൾ

ഏപ്രിൽ 30 - സഹകരണ വകുപ്പ് ഓഡിറ്റിംഗിൽ സ്വർണപ്പണയത്തിൽ നടത്തിയ തട്ടിപ്പ് പുറത്താകുന്നു

മേയ് 9 സൊസൈറ്റിയിലെത്തിയ രതീശൻ ലോക്കറിലെ സ്വർണം എടുത്ത് പോകുന്നു.

മേയ് 13 ലോക്കൽ കമ്മിറ്റിയംഗമായ രതീശനെ സി.പി.എം സസ്പെൻഡ് ചെയ്യുന്നു

മേയ് 13 തുക തിരിച്ചടക്കാത്തതിനെ തുടർന്ന് ആദൂർ പൊലീസിൽ സൊസൈറ്റി പ്രസിഡന്റിന്റെ പരാതി

മേയ്15 അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

മേയ് 16 സൊസൈറ്റിയുടെ സ്വർണം മറ്റ് ബാങ്കുകളിൽ പണയം വെക്കാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KARADUKKA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.