ഇരിട്ടി: ബ്രിട്ടനിൽ പടിയൂർ കൊമ്പൻപാറ സ്വദേശി സാജു ചെലവാലിന്റെ ഭാര്യ അഞ്ജുവിന്റെയും രണ്ട് പിഞ്ചു മക്കളുടേയും കൊലപാതക വാർത്ത പുറത്തു വന്നതോടെ വിറങ്ങലിച്ചു നിൽക്കുകയാണ് പടിയൂരും കൊമ്പൻ പാറ എന്ന ഗ്രാമവും.
ആദ്യം വാർത്ത വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല.സ്വതവേ സൗമ്യനും വനയാന്വിതനുമായ സാജു പടിയൂരുകാർക്കെല്ലാം സുപരിചിതനായിരുന്നു. സാജുവിന് ഇങ്ങിനെ ഒരു കൃത്യം ചെയ്യാൻ കഴിയില്ലെന്നു തന്നെയാണ് നാട്ടുകാരെല്ലാം വിശ്വസിക്കുന്നത്. പടിയൂരിലെ വിക്ടറി കോളേജിൽ പഠിക്കുന്ന കാലത്തെ സഹപാഠികളുടെ ഗ്രൂപ്പിൽ കഴിഞ ദിവസം വരെ സാജു സന്ദേശങ്ങൾ കൈമാറിയിരുന്നു.
ബെംഗളൂരുവിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലിനോക്കുന്ന സമയത്താണ് സാജു അവിടെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന അഞ്ജുവിനെ പരിചയപ്പെടുന്നത്. പിന്നീട ഇത് പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹശേഷം ഗൾഫിലേക്ക് പോയ സാജു പിന്നീട് ഭാര്യയെയും അങ്ങോട്ട് കൊണ്ടുപോയി. ഈ സമയത്ത് തന്റെ മാതാവ് പങ്കജാക്ഷിയെയും ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു. ഭാര്യ അഞ്ജുവിന് അടുത്തിടെ ബ്രിട്ടനിൽ ജോലി ലഭിച്ചതോടെയാണ് സാജുവും മക്കളും ഇവർക്കൊപ്പം അങ്ങോട്ട് പോയത്.
കുടുംബ ബന്ധങ്ങളിൽ യാതൊരു താളപ്പിഴകളും ഇതുവരെ കാണാൻ തങ്ങൾക്കാർക്കും കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരെല്ലാം പറയുന്നത്. ഒരു വര്ഷം മുൻപ് എല്ലാവരും നാട്ടിൽ വന്നതായും ഇവർ പറഞ്ഞു. അന്ന് പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രത്തിൽ വെച്ച് കുട്ടിയുടെ എഴുത്തിനിരുത്ത് കർമ്മം നടത്തിയതായും തികഞ്ഞ ശുഭാപ്തി വിശ്വാസക്കാരനും ഈശ്വര വിശ്വാസിയുമായിരുന്ന സാജു ഇവിടുത്തെ ക്ഷേത്രങ്ങൾക്കെല്ലാം കൈയ്യയച്ച് സഹായ സഹകരങ്ങൾ നല്കിവരുന്നതായും നാട്ടുകാർ പറഞ്ഞു.
പടിയൂർ പുലിക്കാടിനടുത്ത കൊമ്പൻപാറയിലെ പരേതനായ ചേലവാലിൽ കുട്ടപ്പന്റേയും പങ്കജാക്ഷിയുടെയും ഏഴ് പെൺമക്കൾക്ക് ഏക സഹോദരനാണ് സാജു. തന്റെ സഹോദരിമാരുടെ വിവാഹങ്ങൾ പലതും നടത്തിക്കൊടുത്തതും സാജു തന്നെയായിരുന്നു. സാജുവിൽ നിന്നും ഇങ്ങിനെ ഒരു കടുംകൈ ഉണ്ടായി എന്ന് വിശ്വസിക്കാൻ പാടുപെടുകയാണ് നാട്ടുകാരും വീട്ടുകാരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |