ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തിലേക്ക് കടന്ന കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. ഫാമിലെ ഒന്നാം ബ്ലോക്കിൽ കണ്ടെത്തിയ കടുവ കൃഷിയിടത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
രണ്ട്, ഒന്ന് ബ്ലോക്കുകൾ വഴി അഞ്ചാം ബ്ലോക്കിലേക്ക് കടന്നെങ്കിലും അഞ്ചു ദിവസമായിട്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
കടുവ അഞ്ചിൽ നിന്നും രണ്ടാം ബ്ലോക്കിലേക്ക് തിരികെ പ്രവേശിച്ചതായുള്ള പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് ഫാമിനോട് ചേർന്നുള്ള പുഴയോരങ്ങളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും പരിശോധനയും പട്രോളിംഗും തുടരാനുള്ള ശ്രമത്തിലാണ് വനപാലകർ. എന്നാൽ ഫാമിലെ കാടുകൾ വെട്ടി തെളിച്ചാൽ തന്നെ ഒരു പരിധി വരെ കാട്ടാനയടക്കമുള്ള വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ഫാമിലെ പുനരധിവാസ മേഖലയിലെ ജനങ്ങളെ രക്ഷിക്കാൻ കഴിയും എന്ന് പുനരധിവാസമേഖലയിലുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |